Monday 6 July 2015

രാജാസീറ്റിലെ പെണ്‍കുട്ടി.

ആകാശത്തിനു നിറം മാറിയും മറിഞ്ഞും വരുന്നതും കണ്ട് ,  ഞങ്ങൾ മടിക്കേരി എത്തിയപ്പോഴേക്കും വിശപ്പിന്റെ ചൂളം വിളികൾ കേട്ടു തുടങ്ങി. കൂർഗിൽ എത്തിയാൽ പോർക്ക്  കഴിക്കണം, പക്ഷെ ഈപോർക്കുകളുടെ തീരുമാനം അങ്കീകരിക്കാൻ കഴിയാതിരുന്ന നിസാർ, റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നു അവസാനം ജീവിതത്തിൽ ആദ്യമായി മസാല ദോശയെ പരിണയിക്കണ്ടി വന്നു, വിശപ്പിന്റെ ചൂളംവിളികൾ അകന്നു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് മസലക്കുള്ളിൽ നിന്നും പോർക്കുകൾ ഇറങ്ങി വരുന്ന പോലെ തോന്നി. വിശപ്പടങ്ങ്ങ്ങിയ പോർക്കുകൾ ക്ഷീണം തീർക്കൻ വഴിയരുകിൽ സൂര്യൻ ചായുന്നതും നോക്കി ഇരുന്നു.
ഇനി ഞങ്ങൾക്കു പോകാനുള്ളത് രാജാ സീറ്റിലേക്കാണ്,  മടിക്കേരി തന്നെ. പണ്ട് കൂർഗു ഭരിച്ചിരുന്ന രാജാക്കന്മാർ രാജ്ഞ്ഞിമാരുമായി സൂര്യന്റെ പോക്കു വരവ് (ഉദയാസ്തമയങ്ങ്ങ്ങൾ) കാണാൻ വന്നിരിക്കുന്ന സ്ഥലമാണത്രേ ഈ രാജാസീറ്റെന്ന് അറിയ പ്പെടുന്നത്. ഒരു മലമുകളിലെ ചെറിയ പാർക്ക്  പോലെ തോന്നും കണ്ടാൽ, പടിഞ്ഞാറായി മഞ്ഞുമൂടിയ മല നിരകൾക്കു താഴെയായി ഒഴുകി നടക്കുന്ന വാഹനങ്ങളുടെ ചെറു രൂപങ്ങൾ  കാണാം മഞ്ഞു മൂടിയിരുന്നതിനാൽ അസ്തമയവും മലനിരക്കുകളെ തഴുകി ഒഴുകുന്ന അരുവികളെയും ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല.

കുട്ടികൾക്കായി കൂകി പായുന്ന ഒരു തീവണ്ടി എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട് . അവരെയും ചുമലിലേറ്റി കുണുങ്ങി ഓടുകയാണവൻ, ഓട്ടം കഴിഞ്ഞൊന്നു  കിതച്ചു  നിൽക്കുമ്പോഴേക്കും കുറെ കുട്ടികളുടെ നിര കാത്തു നിൽപ്പുണ്ടാവും, അവരുടെ ഊർജമെല്ലാം ആവാഹിച്ച് വീണ്ടും കുതിച്ചു പായും. dancing fountain, സന്ധ്യ മയങ്ങിയാൽ അവിടെ തിരക്കേറും, 7 മണിയോടെ അടിപൊളി പാട്ടുകളുടെ താളത്തിനൊത്ത്  തുള്ളിച്ചാടുന്ന ഫൗണ്ടൻ.
ഇത്രയൊക്കെ ആകർഷണങ്ങൾ ഉണ്ടെങ്കിലും, ഞങ്ങളിൽ ഗ്ലാമർ നിറഞ്ഞ ആളുകൾക്ക്  ഹരമായി സുന്ദരികളുടെ ഒരു ചെറു നിര തന്നെ ഉണ്ടായിരുന്നു. ഓരം ചേർന്നും അറിയാതെയും  അറിഞ്ഞും അവരുടെ അരുകിൽ കൂടെ നടന്നു. "എടാ അവൾ നോക്കുന്നെടാ, നിന്നെ തന്നെയാടാ ചെല്ലടാ.... നീ ചെന്നു  സംസാരിക്ക് ഞങ്ങളില്ലെ കൂടെ ".
ഒരിക്കലും മാഞ്ഞു പോകാതെ സുഹൃത്തുക്കളുടെ ഇടയിൽ ഇന്നും ഉപയോഗിക്കുന്ന സുവർണ  ലിപികളിൽ എഴുതപ്പെട്ട വാക്കുകൾ. അവരുടെ നിഴൽ പറ്റിയുള്ള നടപ്പ് രാജാ സീറ്റിന്റെ ഗേറ്റടയ്ക്കുന്ന വരെ തുടർന്നു. പുറത്തിറങ്ങി ഞങ്ങൾ കാറിനാടുത്തേക്കു  നടക്കുമ്പോൾ ഗിഗോ അവർക്ക് പിറകെ പോകുന്നത് കണ്ടു.  "അവൻ അവരോടു സംസാരിക്കും, ഉറപ്പാ." ആരോ പിന്നിൽ നിന്നും പറയുന്നതു കേട്ടു. ഞങ്ങൾ കാറിനരുകിൽ നിൽക്കുമ്പോൾ അവൻ ഓടി എത്തി. "കണ്ടുപിടിച്ചെടാ, അവർ കയറിയത് ഗണപതിയുടെ സ്റ്റിക്കർ പുറകിൽ ഒട്ടിച്ച ഇന്നൊവ കാറിലാ !!". അറിയാതെ എല്ലാവരും ചിരിച്ചു പോയി. തീർന്നില്ല, രാത്രി ഭക്ഷണവും എനർജി ഡ്രിംഗ്സും  വാങ്ങി ഹോട്ടലിലേക്ക്  നടക്കുമ്പോൾ ഒരശരീരി  പോലെ അവന്റെ വാക്കുകൾ കേട്ടു "എടാ അവർ ഇപ്പോൾ നമ്മുടെ അതെ ഹോട്ടലിൽ താമസത്തിനെത്തിയാലോ!!!"

(തുടരും..)

No comments:

Post a Comment