Sunday 23 November 2014

സൂചി മല




കഴിഞ്ഞ തവണ വന്നപ്പോൾ ഞങ്ങൾ സൂചി മല എന്നൊരു സ്ഥലം കാണാൻ പോയി. ഗൂഡല്ലൂരിൽ നിന്നും ഊട്ടിക്കു പോകുന്ന വഴിയിലാണ് സൂചി മല (needle rock view point) ഇന്ത്യൻ കോഫി ഹൌസ് ചൂടോടെ ഉണ്ടാക്കി തന്ന മസാല ദോശയുടെ കരുത്തിൽ ഞങ്ങൾ യാത്ര തുടങ്ങി. യൂക്കലി മരങ്ങൾ മാനം മുട്ടേ നിരന്നു നില്ക്കുന്ന വഴിയിൽ കുഴികളും വളവുകളും നിറയെ ഉണ്ടെങ്കിലും, വെളുത്തു തുടുത്ത യൂക്കലി മരങ്ങ്ങ്ങൾക്ക് ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യനെ കാണാൻ നല്ല രസമാണ്. ആ ഭംഗിയിൽ മയങ്ങി ഞങ്ങൾ കുറെ ഫോട്ടോസ് എടുത്തിട്ടാണ് യാത്ര തുടർന്നത്.
സൂചി പാറയിലേക്ക് റോഡിൽ നിന്നും തിരിയുന്നിടത്തായി വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി നടന്നു, പാസ്‌ എടുക്കുന്നിടത്ത് ഒരാൾ ഇരുന്ന്‌ ഉറങ്ങുന്നുണ്ടായിരുന്നു. ഇത്ര രാവിലെ ഇവിടെ ഞങ്ങൾ മാത്രമേ വന്നിട്ടുണ്ടാവുകയൊള്ളു. താഴേക്ക്‌ ചെറിയ കൽപടവുകളാണ് ഒരു ചെറിയ ഇറക്കം അതുകഴിഞ്ഞാൽ കയറ്റം തുടങ്ങും കുത്തനെ ഉള്ള കയറ്റം അല്ലാത്തത് കുണ്ട് ബുദ്ധിമുട്ടുണ്ടായില്ല, കല്ലുകൾ പാകിയ നടവഴിക്ക് ഇടതു വശത്ത് വലിയ കൊക്കയാണ് പേടിക്കണ്ടാ, അവിടെ പിടിച്ചു കയറാൻ ഇരുമ്പു വേലികൾ ഉണ്ട്.
വലതു വശത്ത് പാറയിൽ നിറഞ്ഞു നില്ക്കുന്ന കാട്ടു പുല്ല്. മുകളിലേക്ക് കയറും തോറും ചൂടേറി വന്നു. തണുപ്പ് വിതറി തഴുകി കൊണ്ടിരുന്ന കാറ്റിനും ശക്തിയേറി, മഞ്ഞിനേയും കൂടിനിന്ന മേഘ പാളികളേയും തള്ളി നീക്കി ആകാശം ഞങ്ങളെ ഉറ്റു നോക്കി. മുകളിലായി കലപഴക്ക ത്തിന്റെ വിള്ളലുകളും, വന്നുപോയവരുടെ പേരുകളും കൊണ്ട്  അവശനായ ഒരു ചെറിയ കൂര കാണാം, അതിന്റെ കൈവരികളിൽ പിടിച്ചു താഴേക്ക്‌ നോക്കുമ്പോൾ മേഘങ്ങൾ ക്കിടയിലൂടെ പച്ച വിരിപ്പ് പുതച്ച ഒരു പാടം കാണാം. കുട്ടിക്കാലത്ത്‌ സ്വപ്നങ്ങളിൽ ചിറകുമുളച്ച് മേഘങ്ങൾക്കിടയിലൂടെ പറന്നു നടന്നത് എനിക്കോർമ വന്നു. താഴെ സോപ്പുപെട്ടികൾ പോലെ കുഞ്ഞു വീടുകൾ, തല ഉയർത്തി നില്ക്കുന്ന പാറ കെട്ടുകൾ. കാഴച്ചകൾ കണ്ടും, ഫോട്ടോകൾ എടുത്തും കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവിട്ടു. ചൂടേറുകയും കാറ്റിന്റെ ശക്തി കൂടുകയും ചെയ്തപ്പോൾ അവിടെ നിന്നും തിരികെ ഇറങ്ങി.  

Monday 10 November 2014

പ്ലാവിൽ കയറിയ ആന



മഞ്ഞു പൊഴിയുന്ന റോഡിലൂടെ വല്ലപ്പോഴും പോകുന്ന വാഹനങ്ങളെ കണ്ണ് ചിമ്മുന്ന സിഗനലുകൽ താണ്ടി ചെന്നെത്തിയത് "ഗ്വാളിയാർ" , ഛെ! അത് ലാലേട്ടന്റെ സ്ഥലമല്ലേ, ഇത് ഗൂഡല്ലൂർ. ഇത്രയും നേരം പിടിച്ചു വച്ച എല്ലാ ശക്തിയും ഉള്ളിൽ ആവാഹിച്ച് ഞാനിറങ്ങി ഓടി, ഒന്ന് മുള്ളണം. ആനപ്പുറത്ത് (ayravadham) വന്ന ഒരു രാത്രിയിൽ, കലശലായ ഉൾവിളിയുമായി പാഞ്ഞ ബിജോയ്‌ ആന മറിച്ച മറപ്പുരയിൽ ഇരുന്നത് ഓര്ത്തുപോയി. ഇന്നേക്ക് 3 മാസം മുന്പ് തണുത്തുറഞ്ഞ ഗൂഡല്ലൂർ. തലേ ദിവസം ആന ഇറങ്ങി പ്ളാവിൽ കയറി ചക്കയിട്ട സ്ഥലം. നല്ല മഴ ഉണ്ട്. ഒന്ന് മടിച്ചിട്ടാണെങ്കിലും ഞങ്ങൾ പുറത്തിറങ്ങി, ഒരു ചെറിയ കുടയും എടുത്തു ബിജോയ്‌ എപ്പോഴോ നടന്നു കഴിഞ്ഞിരുന്നു. അവനു പിറകെ നടന്നും ഓടിയും ഞങ്ങൾ ഒരു ചെറിയ ചായക്കടയിൽ അഭയം പ്രാപിച്ചു. അവൻ എവിടെയോ അപ്രത്യക്ഷമായിരുന്നു, രണ്ടു കട്ടൻ പറഞ്ഞ് കടക്കാരനോട് ഇത് വഴി ഒരാൾ പോകുന്നത് കണ്ടോ എന്ന് ചോദിക്കാൻ തുനിഞ്ഞപ്പൊളാണ് കഥയുടെ ചുരുൾ അഴിയുന്നത് , തോരാതെ പെയ്യുന്നമഴയിൽ വലിയ കുടയും ചൂടി നീളൻ ജാക്കറ്റുമായി ഒരാൾ ആ ഇരുളടഞ്ഞ ഇടവഴിയിലൂടെ പോകുന്നത് കണ്ടത്രെ. ബാറ്റണ്‍ ബോസിന്റെ ത്രില്ലർ നോവലിലെ നായകനെ പോലെ ഒരാൾ അതും ഇന്നലെ കാട്ടാന ഇറങ്ങ്ങ്ങി ഇളക്കി മറിച്ചിട്ട കടകല്ക്കിടായിലൂടെ ഇത്ര ദൈര്യമായി പോകണമെങ്കിൽ അവൻ ചില്ലറക്കാരൻ ആവില്ല. ചിരിക്കാനും കരയാനും വയ്യാതെ തിളച്ചു മറിയുന്ന കട്ടൻ ഒറ്റ വലിക്കു കുടിച്ചിറക്കി. ഇടിവെട്ടി പെയ്ത മഴക്കൊടുവിൽ മടക്കിയ കുടയും കക്ഷത്തിലാക്കി അവന്റെ വരവ് കണ്ടപോൾ ചിരിച്ചുപോയി, കൊട്ടും കുഴലുമായി നാടിറങ്ങിയതാവും എന്ന് കരുതി ആന ഓടിക്കാണും. അവനെ കണ്ടപ്പോൾ കടക്കരനല്ഭുധം എന്നോ വായിച്ചു മറന്ന ശിക്കാരി സംഭുവിനെ നേരിൽ കണ്ടപോലെ. ആന ഇറങ്ങി ചക്കയിട്ട കഥ കേട്ടപ്പോൾ ഒരായുസിലെ അപ്പിയിടൽ സ്വപ്നങ്ങളാണ്  ബിജോയിക്ക് ആവിയായി പോയത്.

ഇതൊരു തുടക്കം മാത്രം



ചെറിയ ചാറ്റൽ മഴക്ക്  ശേഷം നഗരം ഉറങ്ങുമ്പോൾ ഞങ്ങൾ യാത്ര തിരിച്ചു. ഹൈവേ വിജനമായിരുന്നില്ല, ചിലർ യാത്ര അവസാനിപ്പിക്കാനുള്ള തിരക്കിലാണെങ്കിൽ, ഞങ്ങളെ പോലെ ച്ചിലർ അത് തുടങ്ങുന്ന ആവേശത്തിലായിരുന്നു. കാർ സ്റ്റീരിയൊയിൽ നിന്നും മങ്ങി മാത്രം പുറത്തേക്കു വന്ന വെസ്റ്റേണ്‍ സംഗീതം ഒരു കുളിരായി ഞങ്ങളിലേക്ക് ലയിച്ചറങ്ങി. ഈ ഞങ്ങൾ എന്ന് പറയുമ്പോൾ.. എന്റെ വലതു വശത്തായി ഒരു ചെറു പുഞ്ചിരിയുമായി കണ്ടു മറന്ന ഏതോ ഹോളിവുഡ്  സിനിമയിലെ നായകനെ പോലെ ഇരിക്കുന്നതാണ് ബിജോയ്‌. പിന്നിൽ പാടിത്തീരാത്ത ഏതോ ഗാനത്തിന്റെ ബാക്കി ഏതോ പെണ്‍കുട്ടിയിൽ ഒളിഞ്ഞിരിക്കുന്നതറിയാതെ പരതുന്ന ആളിനെ കണ്ടിട്ടുണ്ടാവും. തെറ്റി അത് ഗിജോ, ജിജോ.. ഗ്ലാമർ ജിജോ എന്ന് വിളിക്കുമെങ്കിലും നിങ്ങൾ പറഞ്ഞ പോലെ അവനെ ബോബാൻ... എന്നും വിളിക്കും. തല്ക്കാലം അതവൻ കേള്ക്കണ്ട. ഹൂ! ഇനിയുള്ള ആളിനെ ക്കുറിച്ച് ഞാനെന്തു പറയാനാ, കാണാൻ പറ്റുന്ന എന്തിനെയും നർമത്തിൽ മുക്കി കൊല്ലാൻ മിടുക്കുള്ളവൻ, ആരെയും മയക്കുന്ന ഇവനാണ് നടൻ ഞങ്ങ പറഞ്ഞ നടൻ, നിസാർ.. നിസാരക്കാരനല്ല.



ഹൈവേ യിലെ കുഴികളുടെ എണ്ണം നോക്കി ടോൾ കൊടുക്കണം, അത് കഴിഞ്ഞാലോ റോഡേ  ഉണ്ടാവില്ല. എല്ലാ യാത്രകളിലും ഞങ്ങൾ തുടരുന്ന ഒന്നാണ് തൃശൂർ നഗരം സന്തർശിക്കാതെ പോകണമെന്ന്, പക്ഷെ സമ്മതിക്കണ്ടെ. തൃശൂരിന്റെ ഒരു കാര്യം ചുറ്റി തിരിഞ്ഞ്‌ നിലമ്പൂർ വഴി എത്തുമ്പോൾ 3 മണി ആയി. ഒരു കട്ടൻ അടിക്കണ്ടെ? ഉറക്കത്തിൽ നിന്നും ഉണർവിലേക്ക്, മഞ്ഞു പൊഴിയുന്ന റോഡിലൂടെ വല്ലപ്പോഴും പോകുന്ന വാഹനങ്ങളെ കണ്ണ് ചിമ്മുന്ന സിഗനലുകൽ താണ്ടി ചെന്നെത്തിയത് "ഗ്വാളിയാർ" , ഛെ! അത് ലാലേട്ടന്റെ സ്ഥലമല്ലേ, ഇത് ഗൂഡല്ലൂർ. ഇത്രയും നേരം പിടിച്ചു വച്ച എല്ലാ ശക്തിയും ഉള്ളിൽ ആവഅഹിച് ഞാനിറങ്ങി ഓടി, ഒന്ന് മുള്ളണം.